അനുമതിയില്ലാതെ ഹജ്ജ്: കുറ്റകരമെന്ന് സൗദി പണ്ഡിത സഭ

0
76

ജിദ്ദ: സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിത സഭ അംഗങ്ങളാണ് ശരീഅത്ത് നിയമപ്രകാരം ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന് അറിയിച്ചത്. ഹജ്ജ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ഉറപ്പാക്കാനുമുള്ള നടപടി ലക്ഷ്യമിട്ടാണ് ഹജ്ജ് നിർവ്വഹിക്കുന്നതിന് മുൻകൂട്ടി അനുമതി നേടണമെന്ന് നിഷ്‌കർഷിച്ചിട്ടുള്ളത്. ഇതുപ്രകാരം അനുമതിയില്ലാതെ ഹജ്ജിനു പോകുന്നത് അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവർ പാപം ചെയ്യുകയാണെന്നും പണ്ഡിത സമിതി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം, ഹജ്ജ് – ഉംറ മന്ത്രാലയം, മക്ക- മദീന പള്ളികളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി എന്നിവയുടെ പ്രതിനിധികളുടെ സാന്നിധൃത്തിലാണ് പണ്ഡിത വിഭാഗം പ്രസ്താവന ഇറക്കിയിട്ടുള്ളത്. ഹജ്ജ് അനുമതി തേടേണ്ടതിന്റെ ആവശ്യകതയും അല്ലാത്തപക്ഷമുണ്ടായേക്കാവുന്ന വെല്ലുവിളികളും അപകടസാധൃതകളും അധികൃതർ എടുത്തുപറഞ്ഞു.

സുരക്ഷ, ആരോഗൃം, താമസം, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതടിസ്ഥാനമാക്കിയാണ് ഓരോ ഹജ്ജ് സീസണുകളിലും സേവനം സംഘടിപ്പിക്കുന്നത്. എന്നാൽ അനുമതിയില്ലാതെ ഹജ്ജിനെത്തുമ്പോൾ ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾക്ക് സമഗ്ര പദ്ധതി നടപ്പാക്കുന്നതിൽ പ്രയാസം നേരിടും. തീർഥാടകരുടെ എണ്ണം അംഗീകൃത കണക്കുകളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുവോ അത്രത്തോളം സേവന നിലവാരം മെച്ചപ്പെടുകയും അപകട സാധ്യത കുറയുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അനധികൃതമായി ഹജ്ജിനു എത്തുന്നവർ മുൻകാലങ്ങളിൽ റോഡുകളിൽ ഉറങ്ങുന്നത് പോലെയുള്ള സാഹചരൃങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഹജിമാരുടെ സഞ്ചാരത്തെയും ഗതാഗതത്തെയും തടസ്സപ്പെടുത്തുകയും ജനത്തിരക്ക് ഉണ്ടാക്കുകയും നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. മുൻകൂട്ടി അനുമതിനേടി ഹജ്ജിനെത്തുമ്പോൾ അത്തരം സാഹചരൃങ്ങൾ ഇല്ലാതാക്കുവാനും സൗകര്യത്തോടെയും സമാധാനത്തോടെയും എല്ലാവർക്കും ഹജ്ജ് കർമ്മങ്ങൾ ചെയ്യുവാനുള്ള സാഹചര്യമുണ്ടാവുകയും അധികൃതർക്ക് നിയന്ത്രിക്കുവാനും വഴിയെരുക്കുകയും ചെയ്യുമെന്നും സൗദി പണ്ഡിത വിഭാഗം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here