‘കൊറോണ ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷ’: എന്ന് പറഞ്ഞ ഇറാഖിലെ ഇസ്ലാമിക പണ്ഡിതന് കൊറോണ

0
130

ബാഗ്ദാദ്: (www.mediavisionnews.in) ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചപ്പോള്‍ വിവാദ പരമാര്‍ശം നടത്തിയ ഇസ്ലാം മതപണ്ഡിതന് കൊറോണ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസിക്കും കുടുംബാംഗങ്ങള്‍ക്കും കൊറോണ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ 2019 നവംബര്‍ മുതല്‍ കണ്ടുതുടങ്ങിയ കൊറോണ വൈറസ് വുഹാനില്‍ വ്യാപകമായത് ജനുവരിയോടെയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മൊദറാസി നടത്തിയ പരാമര്‍ശം ലോക മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണ വൈറസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരമാര്‍ശം.

ഇത് അല്ലാഹുവിന്റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍നിന്നാണ്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര്‍ കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് . അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ ഇങ്ങനെ പ്രസ്താവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും കൊറോണ വൈറസ് കോവിഡ് 19 ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്​ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ മൊദറാസിയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സീ തന്റെ അമ്മാവന്‍ ചികിത്സയിലാണെന്നും,അദ്ദേഹത്തെ ദൈവം കാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here