‘ഇംപാക്ട് പ്ലെയർ’, ഐപിഎല്ലിലെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

0
176

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 2023 സീസണിൽ അവതരിപ്പിക്കുന്ന പുതിയ നിയമമാണ് ‘ഇംപാക്ട് പ്ലെയർ’ റൂൾ. മത്സരത്തിനിടെ പകരക്കാരെ കളിക്കിറക്കാമെന്നതാണ് പുതിയ നിയമം. സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില്‍ ഇത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്ലിലും ഇത് അവതരിപ്പിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഒന്നു പരിശോധികം.

ഒരു ഓവര്‍ കഴിഞ്ഞ ശേഷം ആദ്യ ഇന്നിംഗ്‌സിൻ്റെ 14-ാം ഓവറിന് മുമ്പ് ആദ്യ ഇലവനില്‍ നിന്നുള്ള ഒരു കളിക്കാരനെ മാറ്റിസ്ഥാപിക്കാന്‍ ഏത് ടീമിനെയും അനുവദിക്കുന്നതാണ് നിയമം. അവതരണത്തിന് ശേഷം, തന്റെ ഓവറുകളുടെ മുഴുവന്‍ ക്വാട്ടയും ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും അനുവദിക്കും. ഒരു ടീമിന് ആകെ 11 ബാറ്ററുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നത് ഓര്‍മിക്കേണ്ടതാണ്. സബ്ബ്ഡ് ഓഫ് ആയ കളിക്കാരന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല.

മഴ കാരണം ഒരു കളി 10 ഓവറില്‍ താഴെയായി ചുരുക്കിയാല്‍ ഇംപാക്ട് പ്ലെയറെ അനുവദിക്കില്ല. ടോസ് സമയത്ത് തന്നെ ടീമുകള്‍ കളിക്കുന്ന ഇലവനൊപ്പം 4 പകരക്കാരുടെ പേരുകളും പുറത്തുവിടണം. ഈ പട്ടികയിലെ 4 പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്റ്റ് പ്ലെയറായി ഉപയോഗിക്കാന്‍ കഴിയൂ. കളിയുടെ ഒഴുക്കിനനുസരിച്ച് ഏതു കളിക്കാരനെ പകരക്കാരനാക്കാമെന്ന് ടീമുകള്‍ക്ക് തീരുമാനിക്കാം. ഒരു ടീം ഒരു ഇംപാക്ട് പ്ലെയര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് നിലവിലുള്ള അതേ നിയമം ബാധകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here