അയോദ്ധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നായ രാജന്‍പൂര്‍ പഞ്ചായത്തിലെ ഗ്രാമമുഖ്യനായി തിരഞ്ഞെടുത്തത് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്ലിം യുവാവിനെ.
റുഡൗലി നിയമസഭാ മണ്ഡലത്തിലെ മാവായ് ബ്ലോക്കിൽ രാജൻപൂർ ഗ്രാമവാസികളാണ് ഹാഫിസ് അസിമുദ്ദീൻ ഖാനെ ഗ്രാമത്തലവനായി തിരഞ്ഞെടുത്തത്.
ഗ്രാമത്തിലെ ഏക മുസ്‌ലിം കുടുംബമാണ് ഹാഫിസ് അസിമുദ്ദീന്റേത്. ഗ്രാമപ്രധനുവേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 600ല്‍ 200 വോട്ട് അസീമുദ്ദീന് ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിക്ക് 115 വോട്ടാണ് ലഭിച്ചത്.
തനിക്കുള്ള പെരുന്നള്‍ സമ്മാനമായിട്ടാണ് വിജയത്തെ കാണുന്നതെന്ന് അസീമുദ്ദീന്‍ പ്രതികരിച്ചു. രാജൻപൂർ ഗ്രാമത്തിൽ മാത്രമല്ല, മുഴുവൻ അയോധ്യയിലെയും ഹിന്ദു മുസ്ലീം ഐക്യമാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.