മരണത്തിൽ ദുരൂഹത; ദമ്പതികളുടെ പാതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്

0
184

ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്നാണ് യുപി സാന്ദ് കബീർ നഗർ മുദാദി സ്വദേശികളായ കാഞ്ചൻ-സാഗർ എന്നിവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കൽ ചടങ്ങിനിടെ പൊലീസെത്തി വീണ്ടെടുത്തത്. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹിതരായ ഇവർ വിഷം കഴിച്ചു മരിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം. ബന്ധുക്കൾ ഇവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി കുവാനോ നദീതീരത്ത് എത്തിക്കുകയും ചെയ്തു.

ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങൾ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പൊലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ദമ്പതികളുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദഹിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തി മൃതദേഹങ്ങൾ വീണ്ടെടുത്തതെന്നാണ് സാന്ദ് കബീർ നഗർ എസ്പി കൗസ്തുഭ് അറിയിച്ചത്.

ഗ്രാമവാസികൾ പറയുന്നതനുസരിച്ച് വിവാഹിതരായ ശേഷം കാഞ്ചനും സാഗറും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നായിരുന്നു ഈ കടുംകൈ അവര്‍ ചെയ്തത് എന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമുണ്ടെന്നാണ് എസ്പി അറിയിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ല എന്നും എസ്പി വ്യക്തമാക്കി. പൊലീസ് പറയുന്നതനുസരിച്ച് ധൻഘട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മുദാദി ഗ്രാമവാസികളായ കാഞ്ചനും സാഗറും ദീർഘനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാഗറിന്‍റെ വീട്ടിലെത്തിയ കാഞ്ചൻ, അയാളെക്കൊണ്ട് തന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തിച്ച് വിവാഹിതയായി എന്നാണ് ഗ്രാമവാസികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here