സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; മഴക്കെടുതിയില്‍ നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

0
255

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴക്കെടുതിയും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു. നാലുവയസ്സുകാരി ഉള്‍പ്പെടെ പത്ത് പേരാണ് ഇതുവരെ കാലവര്‍ഷത്തില്‍ മരിച്ചത്. കാസര്‍ഗോഡ് കുശാല്‍നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി നാലുവയസ്സുകാരി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് ഖദീജ, എടത്വാ തലവടിയില്‍ വിജയകുമാര്‍, കാസര്‍ഗോഡ് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, പടിഞ്ഞാറ്റയില്‍ ഗംഗാധരന്‍ എന്നിവരടക്കം ഇതുവരെ പത്ത് പേരാണ് മരിച്ചത്.

കോഴിക്കോട് കടലുണ്ടി ചാലിയത്ത് കുരുക്കല്‍കണ്ടിയാല്‍ ഖദീജ തെങ്ങ് ദേഹത്ത് വീണാണ് മരിച്ചത്. അറുപതുകാരിയായ ഖദീജ സക്കാത്തിനായി നടക്കുമ്ബോള്‍ ഒരു വീടിനു മുന്നിലെ തെങ്ങ് വീണാണ് അപകടം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാകുകയാണ്. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതയ്ക്കുന്നത്.

കാസര്‍ഗോഡ് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും അപകട ഭീതിയിലാണ്. തീരദേശവാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കലകക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 23 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായം തകര്‍ന്നു. താമരശേരി താലൂക്കിലെ കിനാലൂര്‍ വില്ലേജില്‍ ഒരു വീടിന് സ്ലാബിന് വിള്ളലുണ്ടായി. ആയ ബേരി വില്ലേജ് പരിധിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു രവീന്ദ്രന്‍ നരിപ്പറ്റക്കാണ് പരുക്കേറ്റത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ കളക്ടര്‍ യുവി ജോസ് പറഞ്ഞു. ദുരിതബാധിതരെ ആവശ്യമാണെങ്കില്‍ പുനരധിവസിപ്പിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രത പാലിക്കുകയാണ്. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും ഇരുപത്തിനാല് മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 04952371002 എന്ന നമ്ബറില്‍ വിളിച്ചാല്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കടല്‍ പ്രക്ഷുബധമായതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയിലും പത്തിലേറെ വീടുകളില്‍ വെള്ളം കയറി. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. കനത്ത് മഴയില്‍ കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംബിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയും തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഹൈറേഞ്ച് ഭാഗങ്ങളെല്ലാം ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here