ടി-20 ക്രിക്കറ്റിലെ ഏറ്റവു മികച്ച ടീമാണ് ഇന്ത്യ. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കൊണ്ട് എതിർ ടീമുകൾക്ക് എന്നും ഇന്ത്യ ഒരു പേടി സ്വപ്നമാണ്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമും ഇന്ത്യ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിചിത്രആരോപണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്‌സ രംഗത്തെത്തിയിരിക്കുകയാണ്.
‘ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു റബ്ബര്‍ പാളി ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം’, രാജപക്‌സ പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ ഇതാദ്യമായല്ല ഇന്ത്യക്ക് ലഭിക്കുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്വിങ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.

