കുമ്പള പൊലീസ് സ്റ്റേഷനിൽ മാഫിയകളുടെ പണമുപയോഗിച്ച് നവീകരണ പ്രവൃത്തികൾ നടത്തിയതായി പരാതി

0
9

കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വ്യാപകമായി പരാതികൾ ഉയർന്നതോടെ ഇക്കാര്യത്തിൽ കൂടുത്തൽ വ്യക്തതക്കായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.

പൊലീസ് സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി മുറ്റത്ത് ടൈൽ വിരിക്കൽ, പെയിൻ്റിങ്,ചുറ്റുമതിൽ, മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ,ഷെട്ടിൽ കോർട്ട് നിർമാണം എന്നിവയാണ് അനധികൃത മാർഗത്തിലൂടെ പണം കണ്ടെത്തി നടത്തിയ നിർമാണ പ്രവൃത്തികൾ.

പൂഴി,മണ്ണ്,മഡ്ക്ക,മരം മാഫിയ എന്നിവരിൽ നിന്നും സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യവസായികളിൽ നിന്നുമാണ് ഇതിനെല്ലാം പണം കണ്ടെത്തിയത്.

ഇത് വിവാദമായിട്ടും ന്യായികരിക്കുകയാണ് പൊലീസ്.

പണം സ്വീകരിച്ച മാഫിയ തലവന്മാരെയും വ്യവസായികളെയും സ്റ്റേഷനിലേക്ക് ക്ഷണിച്ചു വരുത്തി വലിയ ചടങ്ങ് സംഘടിപ്പിച്ചാണ് ഇതിൻ്റെയെല്ലാം ഉദ്ഘാടനം നടത്തിയത്.എന്നാൽ ഇതിനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ യാത്രയപ്പ് ചടങ്ങെന്നാണ് പൊലീസ് പറയുന്നത്.

ഇത് പച്ചക്കള്ളമാണ്, ഇക്കാര്യത്തിൽ രണ്ട് തവണ വിവരങ്ങൾ തേടിയിട്ടും മറുപടിയിൽ വ്യക്തതയില്ല.

അതിനാൽ അന്നേ ദിവസത്തെ പരിപാടിയിൽ ഒപ്പുവെച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് തയ്യാറാകണം.

കുമ്പളയിലെ ഒരു മൊബൈൽ ഷോപ്പുടമ കുമ്പള പൊലീസ് സ്റ്റേഷനിലെ ഏജൻ്റായി പ്രവർത്തിക്കുന്നത് ചില പൊലീസുകാർക്കിടയിൽ തന്നെ മുറുമുറുപ്പുണ്ട്.

അസമയത്തൊക്കെ അയാൾക്ക് സ്റ്റേഷനിൽ എന്താണ് കാര്യമെന്ന് പൊലീസ് വ്യക്തമാക്കണം.

ഒരുപോക്സോ കേസ് ഒത്തുതീർപ്പാക്കിയതിലുള്ള പാരിതോഷികമായാണ് സ്റ്റേഷനിലെ ചില നിർമാണങ്ങളെന്ന സംസാരം നാട്ടിൽ പട്ടാണ്.

മാഫിയകളാണ് കുമ്പള പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് ഇതിൽ നിന്നെല്ലാം മനസിലാക്കുന്നത്.

ഒളയത്തെ അനധികൃത മണൽകടവിനെതിരേ വ്യാപാകമായ പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല.

പൊലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ കുമ്പള നഗരത്തിൽ മഡ്ക്ക ചൂതാട്ടം തകൃതിയായി നടക്കുന്നു.ഇതും കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസ്.

പൊതുമേഖല സ്ഥാപനത്തിൻ്റെ മറവിൽ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടു പോകുന്നത് പൊലീസിൻ്റെ മൗനാനുവാദത്തോടെയെന്നും കേശവനായക് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here