ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ഡിവൈഎഫ്‌ഐയ്ക്ക് പോലീസിന്റെ നിര്‍ദേശം

0
160

മംഗളൂരു: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്ഐ) 12-മത് സമ്മേളനത്തോടനുബന്ധിച്ച് ഹരേകാല ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കനോജെ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ സംഘടനയ്ക്ക് നോട്ടീസ് അയച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. അതേസമയം, പോലീസ് നടപടിയെ ഡിവൈഎഫ്‌ഐ അപലപിച്ചു. ഡിവൈഎഫ്‌ഐയുടെ 12-ാമത് സമ്മേളനം കര്‍ണാടകയിലെ മംഗളൂരുവില്‍ ഫെബ്രുവരി 25-ന് തുടങ്ങും

കോട്ടി ചെന്നയ്യ, ബസവണ്ണ, മഹാത്മാഗാന്ധി, അംബേദ്കര്‍, കാള്‍ മാക്‌സ്, ചെഗുവേര, ഭഗത് സിങ്, റാണി അബ്ബാക്ക, ശ്രീ നാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, കുവെംപു തുടങ്ങിയ നേതാക്കന്മാരുടെ ചിത്രങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്
ടിപ്പുസുല്‍ത്താന്റെ ആറടി നീളമുള്ള കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ഡിവൈഎഫ്‌ഐയുടെ ഹരേകാള്‍ യൂണിറ്റ് പ്രസിഡന്റിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആവശ്യമായ അനുമതി എടുക്കാതെയാണ് കട്ട് ഔട്ട് സ്ഥാപിച്ചതെന്ന് പോലീസിന്റെ നോട്ടീസില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം കട്ട് ഔട്ട് എടുത്തുമാറ്റണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നോട്ടീസ് ലഭിച്ചതിന് ശേഷം ഹരേകാലായില്‍ ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് സ്ഥാപിക്കുന്നതിന് പാവൂര്‍ ജിപിയില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.

“ടിപ്പു സുല്‍ത്താന്‍, കോട്ടി ചെന്നയ്യ ഉള്‍പ്പടെ സമൂഹത്തിലെ നേതാക്കന്മാരുടെ ചിത്രങ്ങള്‍ വെച്ചുള്ള പോസ്റ്ററുകളാണ് ഒരു മാസം മുമ്പ് പുറത്തിറക്കിയത്. ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് സ്ഥാപിച്ചതിനെതിരെയും കോട്ടി ചെന്നയ്യയുടെ ചിത്രം പോസ്റ്ററില്‍ ചേര്‍ത്തിനെതിരേയും ചിലര്‍ രംഗത്തെത്തി. ഈ പോസ്റ്ററുകള്‍ ഉപയോഗിക്കുന്നതിന് എന്താണ് പ്രശ്‌നം? ഈ ആളുകള്‍ ടിപ്പു സുല്‍ത്താനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ ഹോര്‍ഡിങ്ങുകളില്‍ ബിജെപി ഉപയോഗിക്കാറില്ലേ,” മുനീര്‍ കാട്ടിപ്പള്ള ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here