ഇന്ത്യ ദാഹിച്ചു വലയും; മുന്നറിയിപ്പുമായി യുഎൻ റിപ്പോർട്ട്

0
119

വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട്  എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം ആറ് തരത്തിലുള്ള പാരിസ്ഥിതിക അടിയന്തരാവസ്ഥയിലേക്ക് അടുക്കുകയാണെന്ന് എടുത്തുകാണിക്കുന്നത്. വംശനാശം, ഭൂഗർഭ ജലശോഷണം, പർവത ഹിമാനികൾ ഉരുകുന്നത്, ബഹിരാകാശത്തു നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ, അസഹനീയമായ ചൂട്, അനിശ്ചിതത്വത്തിലായ ഭാവി ഇവയാണ് അവ. ഇതെല്ലാം പാരിസ്ഥിതിക അടിയന്തരാവസ്ഥാ ഭൂമിയുടെ സൂചനകളാണ്. പെട്ടെന്നുള്ളതും പലപ്പോഴും മാറ്റാനാകാത്തതുമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലും മൊത്തത്തിലുള്ള പരിസ്ഥിതിയിലും അഗാധവും ചിലപ്പോൾ വിനാശകരമായ മാറ്റങ്ങളിലേക്കും നയിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ജലസ്രോതസ്സുകൾ അപര്യാപ്തമാകുമ്പോൾ ഭൂഗർഭജലത്തിന്റെ 70 ശതമാനവും കൃഷിക്കായി ആണ് ഉപയോഗിക്കുന്നത്. വരൾച്ച മൂലമുണ്ടാകുന്ന കാർഷിക നഷ്ടം ലഘൂകരിക്കുന്നതിൽ ഭൂഗർഭജലം നിർണായക പങ്ക് വഹിക്കുന്നു, എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഈ പ്രശ്നം വഷളാവുകയാണ്.രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സുകളിൽ പകുതിയിലേറെയും സ്വാഭാവികമായി നിറയാന്‍ കഴിയുന്നതിനേക്കാൾ വേഗത്തിൽ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കിണറുകളിലെ വെളളം താഴുമ്പോൾ ഇവ വഴി ജലവിതാനം നടക്കാതാവുകയും കർഷകർക്ക് വെള്ളത്തിന്റെ ലഭ്യത ഇല്ലാതാവുകയും ചെയ്യും. ഇത് രാജ്യത്തിന്റെ മുഴുവൻ ഭക്ഷ്യ ഉൽപാദന സംവിധാനങ്ങൾക്കും അപകടമുണ്ടാക്കും.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശം രാജ്യത്തിന്റെ ഭക്ഷ്യ ഉത്പാദന മേഖലയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ രാജ്യത്തിന്റെ അരിയുടെ 50 ശതമാനവും ഗോതമ്പ് ശേഖരത്തിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട്‌ തന്നെ പഞ്ചാബിലെ 78 ശതമാനം കിണറുകളും അമിതമായി ചൂഷണം ചെയ്യപ്പെട്ടവയാണ്. വടക്കുപടിഞ്ഞാറൻ പ്രദേശം മൊത്തത്തിൽ 2025 ഓടെ കുറഞ്ഞ ഭൂഗർഭജല ലഭ്യത അനുഭവിക്കുമെന്ന് പ്രവചിക്കുകയാണ് റിപ്പോർട്ട്.

ഭൂഗർഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്, അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഉപയോഗത്തെക്കാൾ കൂടുതലാണ് ഇത് സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങൾ ഇതിനകം ഭൂഗർഭജല ലഭ്യതയിൽ അപകടസാധ്യതയിൽ ആണ്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും അതിൽ നിന്ന് അകലെയല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here