‘പ്രതിവർഷം 10 ലക്ഷം മുസ്ലിം വനിതകളെ മതം മാറ്റുന്നു’; ആർഎസ്എസിനെതിരെ ലഘുലേഖാ വിതരണം, കേസെടുത്ത് പൊലീസ്

0
282

ഇൻഡോർ: ആർഎസ്എസ്, ബജ്റം​ഗ്ദൾ സംഘടനകൾക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ പത്തോളം പേർക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. 45കാരിയായ യുവതിയു‌ടെ പരാതിയിലാണ് പൊലീസ് ന‌ടപടി. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആരാധനാലയത്തിന് സമീപം യുവതികൾക്ക് ലഘുലേഖ വിതരണം ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവതികളെ അഭിസംബോധന ചെയ്താണ് നോട്ടീസ്. നിങ്ങളുടെ വിശ്വസ്തനായ സഹോദരൻ എന്നാണ് നോട്ടീസിൽ പറയുന്നത്.

സോഷ്യൽമീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെൺകുട്ടികളെ സ്നേ​ഹം നടിച്ച് ആർഎസ്എസ്, ബജ്റം​ഗ്ദൾ പ്രവർത്തകർ മതം മാറ്റുന്നുവെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഓരോ വർഷവും 10 ലക്ഷം മുസ്ലിം പെൺകുട്ടികളാണ് മതം മാറുന്നതെന്നും നോട്ടീസിൽ പറയുന്നു. മെയ് 20നാണ് നോട്ടീസ് പ്രചരിപ്പിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പേരറിയാത്ത 10 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. പ്രതികളെ പിടികൂടാൻ സിസടിവി പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആർഎസ്എസിനെതിരെയും ബജ്റം​ഗ്ദളിനെതിരെയും മോശമായ പ്രയോ​ഗമാണ് നോട്ടീസിലുള്ളതെന്നും പൊലീസ് പറഞ്ഞു.

കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.  ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിട്ടതെന്നും പിന്നീടാണ് യുവതി പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പൊലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് വർമ ​​മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

അടുപ്പമായ ശേഷം പരാതിക്കാരി ഇയാളോടൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ യുവാവ് മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി ആരോപിച്ചു. താനും യുവാവും അടുത്തിടെ ‘ദി കേരള സ്റ്റോറി’ കാണാൻ പോയിരുന്നുവെന്ന് യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഇരുവരും വഴക്കിടുകയും കാമുകൻ തന്നെ ആക്രമിച്ച ശേഷം ഉപേക്ഷിച്ചുവെന്നും ‌യുവതി പരാതിയിൽ പറയുന്നു. തുടർന്ന് മെയ് 19 ന് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here