പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

0
135

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗൂഢാലോചനയുടെ പേരിൽ ചോദ്യം ചെയ്യലല്ല മാനസിക പീഡനമാണ് നടന്നതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. തെരുവിലിറങ്ങേണ്ടി വന്നാലും കേരളത്തിലെ ജനങ്ങളോട് സത്യം പറയുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

“ഞാൻ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. ഞാൻ സമ്പർക്കം പുലർത്തുന്ന എല്ലാവരേയും വേട്ടയാടുകയാണ്. സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ, എല്ലാവരേയും സ്വന്തം മകളായി കാണണം. തെരുവിലാണെങ്കിലും, അവസാനം കാണുന്നതുവരെ ഞാൻ പോരാടും,” അവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ബിസിനസ് നടത്താൻ പറ്റില്ലേ എന്ന് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. രേഖകൾ ചോദിച്ചതായും സ്വപ്ന പറഞ്ഞു. 700 ലധികം കലാപക്കേസുകളിൽ തന്നെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.ഇതൊന്നും എന്‍റെ 164 പ്രസ്താവനയെ ബാധിക്കുന്ന കാര്യങ്ങളല്ല” സ്വപ്ന പറഞ്ഞു.