സൈക്കിളിനു പകരം ചികിത്സാസഹായം തേടി; ദേവികയ്ക്ക് 8 സൈക്കിളും സമ്മാനങ്ങളും

0
201

ചേലക്കര (തൃശ്ശൂര്‍): ദേവികയുടെ സന്മനസ്സിന് എട്ട് സൈക്കിളുകളും ഒരു പിടി സമ്മാനങ്ങളും ലഭിച്ചു. സ്കൂൾ തുറക്കുന്നതിന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം അച്ഛന്‍റെ സുഹൃത്തിന്‍റെ ഭാര്യയുടെ കാൻസർ ചികിത്സയ്ക്ക് പണം നൽകാമോയെന്ന് പൈങ്കുളം പുത്തൻപുരയിൽ രാജന്‍റെയും ചിത്രയുടെയും മകൾ ദേവിക ചോദിച്ചു.

ചേലക്കര ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.പത്മജ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറി അധ്യക്ഷത വഹിച്ചു. സമ്മാനമായി ലഭിച്ച എട്ട് സൈക്കിളുകളിൽ ഒരെണ്ണം മാത്രമാണ് ദേവിക വാങ്ങിയത്, ബാക്കിയുള്ളത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു. റോയൽ സൂപ്പർമാർക്കറ്റ് ഉടമ ഷിഹാസാണ് ലാപ്ടോപ്പ് സമ്മാനിച്ചത്.

ദേവികയ്ക്ക് സമ്മാനമായി ലഭിച്ച 50,500 രൂപ തുടർചികിത്സയ്ക്കായി അച്ഛന്‍റെ സുഹൃത്തിന് കൈമാറി. പൈങ്കുളം കേളി സാംസ്‌കാരികവേദിക്ക് ദേവിക ഒരു സൈക്കിളിന്റെ തുക കൈമാറി.