ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി

0
153

മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ‘റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്’ അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഒരേ സമയം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കുകയും ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഗാഡ്ജറ്റുകളും മറ്റ് കാര്യങ്ങളും സ്വയം നന്നാക്കാനുള്ള അവകാശത്തിനായി ഒരു ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ചർച്ചകൾ ജൂലൈ 13ന് നടന്നു. ഇന്ത്യയുടെ ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി നിധി ഖാരെ അധ്യക്ഷത വഹിച്ചു. ഡി.ഒ.സി.എ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്തൃ പ്രവർത്തകർ, ഉപഭോക്തൃ സംഘടനകൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ആളുകൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ കമ്പനികൾ മാനുവൽ നൽകാത്തതിന്‍റെ പ്രധാന പ്രശ്നത്തെക്കുറിച്ചും യോഗം സംസാരിച്ചു. ആളുകളെ പുതിയ ഉല്ലപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നതിനായി ദീർഘകാലം നിലനിൽക്കാത്ത ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതടക്കമുള്ള ആസൂത്രിതമായ പല പ്രവർത്തനങ്ങളും കമ്പനികൾ ചെയ്തുവരുന്നതായി യോഗത്തിൽ ചർച്ച വന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ചിലവ് വരുത്തുക മാത്രമല്ല, ഇ-മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.