മഞ്ചേശ്വരം: മുഗു റോഡിലെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ കൊലപ്പെടുത്തിയ കേസിലെ ക്വട്ടോഷൻ സംഘത്തെ പിടിക്കാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് മുസ്ലിം യുത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ക്വട്ടോഷൻ സംഘം വിദേശത്തേക്ക് കടന്നിട്ടും അവരെ പിടികൂടാനാവാതെ നിരപരാതികളായ അറുപതും, എഴുപതും വയസ്സായ ഗ്രഹനാഥന്മാരെ അതി ക്രൂരമായി വേട്ടയാടികൊണ്ടാണ് പോലീസും അഭ്യന്തരവും മലക്കം മറിയുന്നത്.
ഈ നെറികെട്ട ഭരണ സർക്കാരിനെ വെള്ള പൂഷാനുള്ള തെരുവ് നാടകം മാത്രമാണ് ഡി.വൈ.എഫ്.ഐ പൈവളികയിൽ നടത്തിയ യൂത്ത് ഡിഫൻസ് മാർച്ച്.
പോലീസിന്റെ നിഷ്കൃയത്തും അഭ്യന്തര വകുപ്പിന്റെ പരാജയവും തുറന്ന് കാട്ടാൻ ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രി യുടെ ഓഫീസിലേക്കാണ് ആദ്യം മാർച്ച് നടത്തേണ്ടതെന്നും, അബൂബക്കർ സിദ്ധീഖ് വധവുമായി ബദ്ധപ്പെട്ട് യൂത്ത് ലീഗും മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്റഫും നടത്തിയ ഇടപെടലുകൾ എല്ലാവർക്കുമറിയാമെന്നും, എ.കെ.ജി സെന്റർ അക്രമിച്ചു എന്ന് പറയുന്ന പ്രതിയെ കണ്ടെത്താൻ പോലും കഴിയാത്ത പിണാറായി പോലീസിന് എങ്ങനെയാണ് നാട്ടിലെ ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കാനാവുക എന്നും നാട്ടിലെ കവലകളിൽ സംസാര വിഷയമായിട്ടുണ്ടെന്നും, ഇന്നലെ പൈവളികയിൽ നടത്തിയ പ്രകടനത്തിലെ മുദ്രാവാഖ്യവും, പ്രസംഗവും, കേട്ടാൽ തോന്നും കേരളം ഭരിക്കുന്നത് യു ഡി എഫ് ആണന്നും അഭ്യന്തര മന്ത്രി എ.കെ. അഷ്റഫ് ആണെന്ന് തോന്നിപോകുമെന്നും നേതാക്കൾ പരിഹസിച്ചു.