ഹിജാബ് നിരോധനം: മംഗളുരു യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ ടി.സി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു

0
194

മംഗളുരു: മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ ഹാജരാകാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിലെ മംഗളുരു യൂണിവേഴ്‌സിറ്റി കോളേജിലെ (ഹമ്പൻകട്ട) അഞ്ച് വിദ്യാർത്ഥിനികൾ കോളേജ് മാറാനുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.

മറ്റ് കോളേജുകളിൽ അഡ്മിഷനെടുക്കുന്നതിനു വേണ്ടി അഞ്ച് വിദ്യാർത്ഥിനികൾ ടി.സിക്ക് അപേക്ഷ നൽകിയതായി കോളേജ് പ്രിൻസിപ്പൽ അനുസുയ റായ് ആണ് അറിയിച്ചത്. അപേക്ഷയിലെ തെറ്റുകൾ തിരുത്തി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതിയ അപേക്ഷകൾ ലഭിച്ച ശേഷം മാനേജ്‌മെന്റ് നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പ്രീയൂണിവേഴ്‌സിറ്റി പരീക്ഷാഫലം പുറത്തുവന്നതിനെ തുടർന്ന് ഈയാഴ്ച മുതൽക്കാണ് കർണാടകയിലെ കോളേജുകളിൽ ഡിഗ്രി പ്രവേശനം തുടങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനികൾ കോളേജ് മാറാൻ അപേക്ഷ നൽകിയത് എന്നാണ് സൂചന. ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് കോളേജ് മാറുന്നതിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മംഗളുരു യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ പി.എസ് യദപഠിത്തയ നേരത്തെ അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here