റാഞ്ചി∙ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ അതിക്രൂരമായി മർദിച്ചതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ നടപടിയുമായി ജാർഖണ്ഡ് സർക്കാർ. വിഡിയോ റീട്വീറ്റ് ചെയ്ത മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി.
പാകൂർ ജില്ലയിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. സ്കൂളിൽ പോകാൻ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെൺകുട്ടിയെ ഒരു ആൺകുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആൺകുട്ടിയുടെ സുഹൃത്തുക്കൾ തന്നെയാണ് വിഡിയോ പകർത്തി സൈബർ ഇടങ്ങളിൽ പങ്കുവച്ചത്.
.@pakurpolice कृपया उक्त मामले की जांच कर आरोपियों पर कार्यवाई करते हुए सूचित करें।@dcpakur @JharkhandPolice https://t.co/UO6W841jqB
— Hemant Soren (@HemantSorenJMM) May 22, 2022
മർദിച്ച ആൺകുട്ടി വിദ്യാർഥിയാണെന്നും പ്രായപൂർത്തിയായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണോ മർദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുഖ്യമന്ത്രി അടക്കം ഇടപെട്ടതോടെ വിഷയത്തിൽ സജീവ അന്വേഷണം പുരോഗമിക്കുകയാണ്.