കൊവിഡ് കുറഞ്ഞെങ്കിലും പൊലീസുകാരുടെ കഷ്ടപ്പാടിന് മാത്രം കുറവില്ല; പലരും സ്വന്തം പോക്കറ്റിലെ പണം ചെലവാക്കിയാണ് ഇപ്പോഴും ആ സർക്കാർ ഉത്തരവ് പാലിക്കുന്നത്

0
193

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.

പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി​.സി.ആർ പരി​ശോധനയ്ക്ക് സമയപരി​ധി​യുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക് നീളും. ദൂരെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോകേണ്ട ഉറ്റവരുടെ കാത്തിരിപ്പ് ദുരിതം ചെറുതല്ല.

സങ്കീർണതകൾ

പോസ്റ്റ്മോർട്ടത്തിൽ
□ പരിശോധനയില്ലാതെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്താൽ ഡോക്ടറും സഹായികളും രോഗ ഭീതിയിലാകും.

□ കൊവിഡ് നഷ്ടപരിഹാരത്തിന് പരിശോധന ആവശ്യം.

പരിഹാരം:

□കാരണം വ്യക്തമാകാത്ത മരണങ്ങളിൽ മാത്രമായി ആർ.ടി.പി.സി.ആർ പരിശോധന പരിമിതപ്പെടുത്തണം

□അംഗീകൃത സ്വകാര്യ ലാബുകളുടെ റിപ്പോർട്ടും സ്വീകരിക്കണംജയിലിലും

കഷ്ടപ്പാട്

□ ജയിൽ വകുപ്പ് ജില്ലയിൽ ഒന്നു വീതം നടത്തിയിരുന്ന സി.എഫ്.എൽ.ടി.സികൾ നിറുത്തിയതിനാൽ തടവുകാരെ നേരെ ജയിലിലേക്ക് പ്രവേശിപ്പിക്കണം.

□ ആർ.ടി.പി.സി.ആർ ഫലവുമായി വരാത്തവരെ പ്രത്യേക മുറികളിൽ താമസിപ്പിക്കും. പിറ്റേന്ന് പൊലീസുകാർ കൂട്ടിക്കൊണ്ടുപോയി ഫലവുമായി വരണം.

□പോസിറ്റീവാകുന്നവരെ പാർപ്പിക്കാൻ ജില്ലകൾ തോറും സൗകര്യം ഉണ്ടാക്കണമെന്നാണ് ഉത്തരവ്. കൊവിഡ് പോസിറ്റീവായി ഏപ്രിൽ ഒന്നിനു ശേഷം ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

□വിദൂരങ്ങളിൽ നിന്നെത്തുന്ന പൊലീസുകാർ സ്വന്തം പണംമുടക്കി സ്വകാര്യ ലാബുകളിൽ തടവുകാരുടെ ടെസ്റ്റ് നടത്തി ഫലമെത്തിച്ച് തടിയൂരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here