ഹിജാബിന് പിന്നാലെ കർണാടകയിൽ ബൈബിൾ വിവാദം; സ്കൂളിൽ ബൈബിൾ പഠിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നുവെന്ന് ആരോപണം

0
148

ബെംഗളൂരു: വിദ്യാർത്ഥികളെ ബൈബിൾ പഠിക്കാൻ നിർബന്ധിക്കുന്നു എന്ന് ആരോപിച്ച് ബെംഗളൂരു ആസ്ഥാനമായ ക്ലാരൻസ് സ്കൂളിനെതിരെ ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത്. വിദ്യാഭ്യാസ നിയമങ്ങളുടെ ലംഘനമാണ് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് സംഘടന ആരോപിച്ചു. വിദ്യാർത്ഥികൾ ബൈബിൾ കൊണ്ടുവരുമെന്നും പഠിക്കുമെന്നും  പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ ഉറപ്പു വാങ്ങുന്നുവെന്ന് സമിതി അവകാശപ്പെടുന്നു. എന്നാൽ, രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ആരോപണങ്ങളെ നിരാകരിക്കുന്നു. പാഠ്യപദ്ധതിയുടെ ഭാഗമായി ബൈബിൾ പഠിക്കുന്നത് മതവിശ്വാസങ്ങളെ ബാധിക്കില്ലെന്ന് അവർ പറഞ്ഞു.

ഫീസ് താങ്ങാനാകുന്നതായതിനാലാണ് സ്‌കൂളിൽ അപേക്ഷിച്ചതെന്ന് കുറച്ച് രക്ഷിതാക്കൾ പറഞ്ഞു, എന്നാൽ തങ്ങളുടെ കുട്ടികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നതായി തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം, വിവാദത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അന്വേഷണം ആരംഭിച്ചു. സ്കൂളും നിയമപരമായ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.

വിവാദം

1914-ലാണ് ക്ലാരൻസ് സ്കൂൾ സ്ഥാപിതമായത്. പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടി നിർബന്ധമായും തിരുവെഴുത്ത് ക്ലാസിൽ പങ്കെടുക്കേണ്ടിവരുമെന്നുള്ള കരാറിൽ ഒപ്പിടാൻ ഒരു രക്ഷിതാവിനെയും നിർബന്ധിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

“നിരാക്ഷേപ പത്രം ഒപ്പിട്ടതിന് ശേഷവും ഒരു രക്ഷകർത്താവും ഒരു പ്രശ്നം ഉന്നയിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല,” സ്കൂൾ പ്രിൻസിപ്പൽ ജെറി ജോർജ്ജ് മാത്യു പറഞ്ഞു. “എല്ലാ രക്ഷിതാക്കളും നിരാക്ഷേപ പത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്, സ്കൂളിലെ 75% വിദ്യാർത്ഥികളും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യാനികളല്ലാത്തവർ പോലും ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.”

“വിദ്യാർത്ഥികൾ നിർബന്ധമായും ബൈബിൾ കൈയ്യിൽ കരുതുകയും വായിക്കുകയും ചെയ്യണമെന്ന പ്രഖ്യാപനത്തിൽ ഒപ്പിടാൻ സ്‌കൂൾ ഭരണകൂടം രക്ഷിതാക്കളെ നിർബന്ധിച്ചു. മതപരമായ ഗൂഢാലോചനയാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 30 എന്നിവയുടെ ലംഘനമാണ്. ഒരു വ്യക്തിക്കും മറ്റ് മതങ്ങളിലെ കുട്ടികളിൽ മതപഠനങ്ങൾ നിർബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്”- ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു.

“നിങ്ങളുടെ കുട്ടി അവന്റെ അല്ലെങ്കിൽ അവളുടെ ധാർമ്മികവും ആത്മീയവുമായ ക്ഷേമത്തിനായി മോണിംഗ് അസംബ്ലി, തിരുവെഴുത്ത് ക്ലാസ്, ക്ലബ്ബുകൾ എന്നിവയുൾപ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുമെന്നും അത് വഹിക്കുന്നതിൽ എതിർപ്പില്ലെന്നും നിങ്ങൾ സ്ഥിരീകരിക്കുന്നു. അവൻ/അവൾ ക്ലാരൻസ് ഹൈസ്കൂളിൽ തുടരുന്ന സമയത്ത് ബൈബിളും വേദോപദേശവും കൊണ്ടുവരുന്നതിൽ ഞങ്ങൾ എതിർപ്പില്ല”- സ്‌കൂൾ റൂൾ ബുക്കിൽ പറയുന്നു.

ഒൻപതാം ക്ലാസ് വരെ പഠിപ്പിച്ചിരുന്ന വിഷയങ്ങളിൽ ഒന്നായിരുന്നു തിരുവെഴുത്തുകൾ. സ്കൂൾ ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ) ബോർഡ് പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്, അതിനാൽ ഇത് പത്താം ക്ലാസ് പരീക്ഷകളിൽ ഉൾപ്പെടുത്തിയിട്ടില്ല. “തെറ്റായ ആരോപണങ്ങൾ നേരിടുന്നതിനുള്ള വഴികളെക്കുറിച്ച് നിയമോപദേശം തേടുകയാണ്,” പ്രിൻസിപ്പൽ മാത്യു പറഞ്ഞു.

‘മറ്റൊരു വിഷയം’

മാതാപിതാക്കൾ തനിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചാണ് സ്കൂൾ തെരഞ്ഞെടുത്തതെന്ന് ബെംഗളുരു ആസ്ഥാനമായുള്ള പ്രശസ്ത ഡോക്ടറും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ. ഹാമിദ് സുലൈമാൻ പറഞ്ഞു,

“ഞങ്ങളുടെ സഹപാഠികളെ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ആയി ഒരു ഘട്ടത്തിലും ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ഒരു മതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും മതഗ്രന്ഥം പഠിക്കുന്നത് നമ്മുടെ അറിവ് വർധിപ്പിക്കുകയും നമ്മെ മികച്ച വ്യക്തിയാക്കുകയും ചെയ്യുമെന്ന് എന്റെ മാതാപിതാക്കൾ എപ്പോഴും ഞങ്ങളെ ഉപദേശിക്കാറുള്ളത്. ചിലപ്പോൾ, തിരുവെഴുത്തുകളിലും ഞാൻ ഒന്നാമതെത്തി. ഞങ്ങൾ ക്ലാസ്സിൽ പങ്കെടുത്തപ്പോൾ, ബൈബിൾ പഠിക്കാൻ ഞങ്ങൾ നിർബന്ധിതരായതായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. നമ്മൾ ബൈബിളോ ഭഗവദ് ഗീതയോ ഖുറാനോ വായിച്ചാലും നല്ല ധാർമ്മിക മൂല്യങ്ങൾ പഠിക്കാനാണ് ഞങ്ങളോട് പറഞ്ഞത്, ”- 1986 ൽ സ്കൂളിൽ നിന്ന് പാസായ ഡോ.സുലൈമാൻ പറഞ്ഞു.

ക്ലാസ് നിർബന്ധമാണെന്നും അവരുടെ സഹപാഠികളിൽ പലരും ക്രിസ്ത്യാനികളായതിനാലും ഇത് ന്യൂനപക്ഷ സ്‌കൂളായതിനാലും ബൈബിൾ പഠിപ്പിക്കുമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്കൂളിലെ അടുത്തിടെ പാസായ മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. ബൈബിൾ കൊണ്ടുപോകണമെന്ന നിയമം എന്തെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ വിദ്യാർത്ഥി പറഞ്ഞു- “അത് എന്നെ ബാധിച്ചിട്ടേയില്ല. അത് മറ്റൊരു വിഷയം മാത്രമായിരുന്നു.”

എന്തുകൊണ്ടാണ് തിരുവെഴുത്തുകൾ നിർബന്ധമാക്കിയതെന്ന് സ്കൂൾ അധികൃതരോട് ചോദിച്ചപ്പോൾ, ഇത് തുടക്കം മുതൽ സ്കൂൾ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് മാനേജ്മെന്റ് പറഞ്ഞു.- ഈ വർഷം മകൾക്ക് എൽകെജിയിലേക്ക് പ്രവേശനം ലഭിച്ച ഒരു രക്ഷിതാവ് പറഞ്ഞു,

“ഞങ്ങളെ ഓൺലൈനിൽ അഭിമുഖം നടത്തുകയും സ്കൂളിന്റെ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. എന്റെ ഭർത്താവ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എന്റെ ഭർത്താവിനെ പ്രവേശിപ്പിച്ചപ്പോൾ ചെയ്യുമ്പോൾ അവന്റെ മാതാപിതാക്കൾ ചോദിച്ച അതേ ചോദ്യം ഞങ്ങൾ സ്കൂളിനോടും ചോദിച്ചു. എന്നിരുന്നാലും, നൽകുന്ന വിദ്യാഭ്യാസം വളരെ മികച്ചതാണെന്ന് എന്റെ ഭർത്താവിന് തോന്നിയതിനാൽ ഞങ്ങൾ സമ്മതിച്ചു, ”- മാതാവ് പറഞ്ഞു.

തങ്ങളെ മതഗ്രന്ഥത്തിൽ നിന്നുള്ള ഭാഗങ്ങൾ പഠിപ്പിച്ചുവെന്നും ആധുനിക കാലത്തെ കഥകൾ ഉപയോഗിച്ച് വിശദമായ വിശകലനം നടത്തിയെന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു പൂർവ്വവിദ്യാർത്ഥി പറഞ്ഞു.

“ഞങ്ങൾ ഒൻപതാം ക്ലാസ് വരെ ബൈബിൾ പഠിച്ചു. എന്നാൽ പിന്നീട് ഞങ്ങളെ ഭഗവദ് ഗീതയോ ഗുർബാനിയോ മറ്റേതെങ്കിലും മതഗ്രന്ഥമോ പഠിപ്പിച്ചിരുന്നെങ്കിൽ ഞങ്ങളും അതും പഠിക്കുമായിരുന്നു,” 2015-ൽ പാസായ പൂർവവിദ്യാർത്ഥി പറഞ്ഞു.

രാഷ്ട്രീയ പ്രതികരണം

ഏതെങ്കിലും മതഗ്രന്ഥം പഠിക്കുന്നത് അച്ചടക്കവും മൂല്യങ്ങളും വളർത്തിയെടുക്കുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അംഗവും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കേശവ് രാജണ്ണ പറഞ്ഞു.

“ഇത് ഒരു രാഷ്ട്രീയ വിവാദം സൃഷ്ടിക്കാൻ മാത്രമാണ്. ഈ സ്‌കൂളിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. പ്രവേശന സീസണിൽ അവർ ക്യൂവിൽ നിൽക്കുന്നു. എന്നാൽ അവർ ഇപ്പോൾ സംസാരിക്കില്ല. മതംമാറ്റമാണ് ആരോപണമെങ്കിൽ, ഞാനും എന്റെ മക്കളും ഈ സ്കൂളിൽ പഠിച്ചവരാണ്, കഴിഞ്ഞ 50 വർഷമായി ഞങ്ങൾ ഹിന്ദുക്കളായി തുടരുന്നു. ആരെങ്കിലും മതം മാറിയതായി എനിക്കറിയില്ല, ”അദ്ദേഹം പറഞ്ഞു.

‘മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം മഠത്തിൽ പഠിച്ചു, അദ്ദേഹത്തിന് സംസ്‌കൃതം അറിയാം. അത് അദ്ദേഹത്തെ ഹിന്ദുവാക്കിയോ? മറിച്ച്, അത് അദ്ദേഹത്തെ സമ്പന്നനാക്കി. നല്ല മൂല്യങ്ങളും വിദ്യാഭ്യാസവും നൽകുന്ന സ്ഥാപനങ്ങളിലാണ് നാമെല്ലാവരും പഠിക്കുന്നത്. മതപരിവർത്തനത്തിനല്ല ഞങ്ങൾ അവിടെ പോകുന്നത്. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ടോ? ഓരോ രക്ഷിതാവിനും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഒരു പ്രത്യേക സ്കൂളിൽ പ്രവേശനം എടുക്കാൻ ആർക്കും നിർബന്ധമില്ല. അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എല്ലാ മതങ്ങൾക്കും പഠിക്കാൻ കഴിയുന്ന നല്ല മൂല്യങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ എല്ലാ മതങ്ങളിൽ നിന്നുമുള്ള പാഠങ്ങൾ സ്കൂളിൽ ഉൾപ്പെടുത്താം.”

നിരവധി വലതുപക്ഷ അനുഭാവികൾ ഈ വിഷയത്തിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തി. പലരും ഇതിനെ ‘നിർബന്ധിത മതപരിവർത്തനം’, ‘ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് ഭീകരത’ എന്നിങ്ങനെ മറ്റ് ഹാഷ്‌ടാഗുകൾക്കൊപ്പം പ്രചരിപ്പിച്ചു.

മതപരമായ ആചാരങ്ങൾ പിന്തുടരാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ആളുകളെ നിർബന്ധിക്കാനാവില്ലെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഏതെങ്കിലും സ്ഥാപനം അങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മത പാഠപുസ്തകങ്ങൾ പഠിപ്പിക്കാൻ ഒരു സ്ഥാപനത്തിനും കഴിയില്ല. നിങ്ങൾക്കറിയാവുന്നതുപോലെ, ബൈബിൾ ക്രിസ്തുമതത്തിന്റെ ഒരു മതഗ്രന്ഥമാണ്. നമ്മുടെ സ്ഥാപനങ്ങളിൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാനാവില്ല. അത് ന്യൂനപക്ഷ സ്ഥാപനമായാലും മറ്റ് സ്ഥാപനങ്ങളായാലും മതപരമായ ആചാരങ്ങൾ അനുവദനീയമല്ല,” മന്ത്രി പറഞ്ഞു.

കർണാടക വിദ്യാഭ്യാസ വകുപ്പ് ഭഗവദ്ഗീത സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയത്താണ് ഈ വിവാദം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here