ജങ്ക് ഫുഡിന് നികുതി ചുമത്താനുള്ള നീക്കവുമായി കേന്ദ്രം

0
214

രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാൻ, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. രാജ്യത്ത് കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലും അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് നീതി ആയോഗിന്റെ 2021-22 ലെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

നീതി ആയോഗിന്റെ റിപ്പോർട്ടിൽ, ഉയർന്ന പഞ്ചസാരയും ഉപ്പും കൊഴുപ്പും ഉള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ്,( (FOPL) ഉൽപ്പന്നങ്ങളുടെ വിപണനം, പരസ്യംചെയ്യൽ, ഉയർന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. നിലവിൽ ബ്രാൻഡഡ് അല്ലാത്ത ഉപ്പ്, പച്ചക്കറികൾ, ചിപ്സ്, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ്. ബ്രാൻഡഡ്, പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് 12 ശതമാനമാണ് ജിഎസ്ടി നിരക്ക്.

ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം രാജ്യത്ത് പൊണ്ണത്തടിയുള്ള സ്ത്രീകൾ 24 ശതമാനമായി വർദ്ധിച്ചു. 2015-16ൽ ഇത് 20.6% ആയിരുന്നു. പുരുഷന്മാരുടെ കാര്യത്തിൽ ഈ കണക്ക് 22.9 ശതമാനമായി ഉയർന്നു. 2015-16ൽ പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ എണ്ണം 18.4% ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here