വാക്‌സിനെടുത്തതിനു പിന്നാലെ മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ മരിച്ചു; ആയിരം കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പിതാവ്, ഹൈക്കോടതിയെ സമീപിച്ചു

0
284

കൊവിഡ് വാക്‌സിനെടുത്തതിനു പിന്നാലെ മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ മരിച്ചുവെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പിതാവ്. നാസിക്കിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൾ സ്നേഹൽ ആണ് കൊവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ കൊണ്ട് മരിച്ചതെന്നും വ്യക്തമാക്കിയാണ് പിതാവായ ദിലീപ് ലുനാവത് ഹർജിയിൽ പറയുന്നു.

മകൾ രണ്ട് ഡോസും സ്വീകരിച്ചതായും വ്യക്തമാക്കുന്നുണ്ട്. ആയിരം കോടി രൂപയാണ് നഷ്ടപരിഹാരമായി ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം. 2021 ജനുവരി 28 ന് മകൾ വാക്സിൻ എടുക്കുകയും മാർച്ച് ഒന്നിന് വാക്സിനുകളുടെ പാർശ്വഫലങ്ങൾ കാരണം മരിക്കുകയും ചെയ്തുവെന്നാണ് പിതാവ് പറയുന്നത്.

എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് മകൾക്ക് രണ്ട് ഡോസുകളും നൽകിയത്. കോവിഡ് വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും സ്നേഹലിന് ഉറപ്പുനൽകിയിരുന്നു. ആരോഗ്യ പ്രവർത്തകയായതിനാൽ കോളജിൽ വാക്സിൻ എടുക്കാൻ നിർബന്ധിതയായി.

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡയറക്ടർ, മഹാരാഷ്ട്ര സർക്കാർ എന്നിവയുടെ തെറ്റായ വിവരണങ്ങളാണ് തന്റെ മകളെപ്പോലുള്ള ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കാൻ നിർബന്ധിതരാകുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here