‘മുസ്‍ലിം ലീഗ് ഉറങ്ങുന്ന സിംഹം; ചൊറിഞ്ഞാൽ സിപിഎമ്മിന്റെ നാശം’ – മഞ്ഞളാംകുഴി അലി

0
222

തിരുവനന്തപുരം∙ മുസ്‌ലിം ലീഗിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി എംഎൽഎ. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്‌ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണർത്തിയാൽ സിപിഎമ്മിന്റെ നാശമാകും ഉണ്ടാകുക. മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാനും തകർക്കാനും കുറെ ആൾക്കാൾ മുൻകാലങ്ങളിൽ ശ്രമിച്ചതാണ്.

ഐസ് കട്ടയിൽ പെയിന്റ് അടിക്കുന്നതു പോലെയാണത്. ലീഗിനെ എത്രത്തോളം എതിർക്കുമോ അത്രത്തോളം ശക്തിയായി ആ പാർട്ടി വളരും. അതിനു കഴിവുള്ള നേതാക്കന്മാർ പാർട്ടിയിലുണ്ട്. ഇത്രയധികം ആത്മാർത്ഥതയേറിയ അണികളുള്ള പാർട്ടി ലോകത്തു വേറെയുണ്ടാകില്ലെന്നും അലി പറഞ്ഞു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ പൂർണ അധികാരക്കൈമാറ്റം അകലെ എന്നു പറഞ്ഞു നടന്ന സിപിഎം സ്വാതന്ത്ര്യദിനം ആചരിക്കാൻ തീരുമാനിച്ചതിലൂടെ 75 വർഷത്തിനു ശേഷം തെറ്റു തിരുത്തി.

സിപിഎമ്മിനു വൈകിയേ ബുദ്ധി ഉദിക്കുവെന്ന് എംവിആർ പറയുമായിരുന്നതു സത്യമാണെന്നു തെളിഞ്ഞു. കോവിഡ് കാലത്ത് പൊലീസിനു നൽകിയിരുന്ന അധിക സ്വാതന്ത്ര്യം കോവിഡിനു ശേഷം നിർത്തിയപ്പോൾ എന്തോ ഒരു മാനസിക രോഗം ഉണ്ടായതുപോലെയാണു പൊലീസിന്റെ പ്രവർത്തനം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 150 കോടി രൂപ വരെ ഫൈനായി ഈടാക്കിയെന്നും അലി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here