ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടത്; ഹരിത നേതാക്കളെ വിമർശിച്ച് സമസ്ത നേതാവ്

0
175

എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ. ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘വിചാരം’ വേദിയിലാണ് വിവാദ പരാമർശം.

ആഭ്യന്തര പ്രശ്നങ്ങൾ തെരുവിൽ അല്ല പറയേണ്ടത്. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വനിതാ കമ്മീഷനെ സമീപിക്കുകയല്ല വേണ്ടത്. സമദ് പൂക്കോട്ടൂർ ‘വിചാരം’ പരിപാടിയിൽ സംസാരിക്കവെ കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തിൽ പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖർക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികൾക്കെതിരായ നടപടിയുണ്ടാകുക. രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഹരിത ഭാരവാ​ഹികളുടെ പരാതി പിൻവലിപ്പിക്കാൻ മുസ്ലിം ലീ​ഗിലെ പ്രമുഖർ ഇടപെടുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെ ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്ന് പിഎംഎ സലാം മുന്നറിയിപ്പ് നല്ഡകിയിരുന്നു. എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാർട്ടി സംസ്ഥാന നേതൃത്വത്തിൻറെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചതായി വാർത്തകളിൽ നിന്ന് അറിയാൻ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസിൽ ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തിയതാണ്. പിഎംഎ സലാം പറഞ്ഞു.
‘എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർത്ത് ഒരു പകൽ മുഴുവനും ഈ വിഷയം ചർച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കുട്ടി അഹമ്മദ്കുട്ടി,എം.എസ്.എഫിൻറെ ചുമതലയുളള പാർട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്. ഹരിത ഭാരവാഹികളുമായി എം.എസ്.എഫ് ദേശീയ ഭാരവാഹികൾ ചർച്ച ചെയ്ത് റിപ്പോർട്ട് നൽകിയതാണ്. അതുമായി ബന്ധപ്പെട്ട തുടർനടപടികൾ പാർട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങൾ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല.’ പിഎംഎ സലാം വിശദീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here