‘സമസ്തയ്ക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍’; ‘ലൈറ്റ് ഓഫ് മിഹ്‌റാബി’നെതിരെ ഡിവൈഎഫ്‌ഐ

0
216

കമ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുന്നുയെന്ന പ്രചരണത്തിന് പിന്നാലെ സമസ്തയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം സമസ്ത കണ്ടു പിടിക്കണം. എന്നിട്ട് അത് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും സ്ഥാപിക്കണം. അപ്പോള്‍ അറിയാം ആര്‍ക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തേണ്ടതെന്ന് സമസ്തയ്ക്ക് മനസിലാകുമെന്ന് ഷാജര്‍ പറഞ്ഞു.

എം ഷാജര്‍ പറഞ്ഞത്: സമസ്തയ്ക്ക് ഇപ്പൊഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന് തോന്നുന്നു. കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ കയറി തെറി വിളിച്ചപ്പോള്‍ സമസ്ത എവിടെ ആയിരുന്നു. ഇപ്പൊള്‍ വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ് കാരെ വെട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോള്‍ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്. വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടിക്കുമെന്ന് കരുതുന്നു. എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക. അപ്പൊള്‍ അറിയാം ആര്‍ക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തേണ്ടത് എന്ന്.

കമ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെയാണ് ലൈറ്റ് ഓഫ് മിഹ്‌റാബ് ക്യാമ്പയിനുമായി സമസ്ത രംഗത്ത് വന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടമാണെന്നാണ് കാമ്പയിനില്‍ പറയുന്നത്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്യൂണിസം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് തീരുമാനമെന്നും വാര്‍ത്തകളില് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here