‘ഓന് സ്വൈര്യം കൊടുക്കരുതെന്ന് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു’; വേട്ടയാടലിനെ കുറിച്ച് ജലീല്‍

0
294

കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ വേട്ടയാടലിന് ഇരയായിരുന്നുവെന്നും അതിന് പിന്നില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് തനിക്ക് ഉറപ്പാണെന്നും മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍. തനിക്ക് ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എന്തൊക്കെ കോലാഹലങ്ങളായിരുന്നു അരങ്ങേറിയത്. അതിന്റെയെല്ലാം പിന്നില്‍ അദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയ, സാമ്പത്തിക ലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി ഏതറ്റം വരെയും പോകുമെന്നും ജലീല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘ഓന് സ്വൈര്യം കൊടുക്കരുത് എന്ന് കുഞ്ഞാലിക്കുട്ടി തന്റെ അനുയായിയോട് പറയുന്നത് മറ്റൊരാള്‍ കേട്ടിരുന്നു. അത് എന്നെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോവും. ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ വരെ അദ്ദേഹം തയ്യാറാകും’, ജലീല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഒരു ഡേയ്ഞ്ചറസ് മാനിപ്പുലേറ്ററാണെന്നും ജലീല്‍ ആരോപിച്ചു. ഇനി എത്ര വര്‍ഷങ്ങളുണ്ടെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ഇതിനിടയ്ക്ക് എന്തെല്ലാം നേടാന്‍ കഴിയുമോ അതെല്ലാം നേടിയെടുക്കാനാകും കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. അതിന് തടസ്സം സൃഷ്ടിക്കുന്നവരെ വെട്ടിനിരത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ജലീല്‍ കുറ്റപ്പെടുത്തി.

ലീഗിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് യോജിക്കാത്ത പലയിടപെടലുകളും കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞ് മുഖേനെയാണ് ചന്ദ്രികയിലെ പത്ത് കോടി കള്ളപ്പണം വെളുപ്പിക്കല്‍ വന്നതെന്ന് പറഞ്ഞ ജലീല്‍ ഇബ്രാഹിം കുഞ്ഞിനൊന്ന് തുമ്മണമെങ്കില്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ അനുമതി വാങ്ങുമായിരുന്നുവെന്നും പരിഹസിച്ചു. ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കിമാറ്റിയെന്നും ജലീല്‍ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here