കാസർകോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ.സുന്ദരയ്ക്ക് പണത്തോടൊപ്പം നല്‍കിയ ഫോണ്‍ വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. ഫോൺ വിറ്റ കടയിൽ അന്വേഷണ സംഘം പരിശോധന നടത്തി. കാസർകോട് നീർച്ചാലിലുള്ള കടയിലാണ് പരിശോധന നടത്തിയത്. തുടർപരിശോധനയ്ക്കായി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
വ്യാഴാഴ്ചയാണ് സുന്ദരയുടെ കയ്യിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്മാർട്ട്ഫോൺ കസ്റ്റഡിയിലെടുത്തത്. വാണി നഗറിലെ വീട്ടിലെത്തി സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാക്കൾ പണം നൽകിയതായുള്ള മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.