ബിഗ് ടിക്കറ്റില്‍ അടുത്ത തവണ മൂന്ന് പേര്‍‌ കോടീശ്വരന്മാരാവും; ഒന്നാം സമ്മാനം 40 കോടി

0
402

അബുദാബി: നിരവധി മലയാളികളുടേതടക്കം ഒട്ടേറെപ്പേരുടെ വലിയ സ്വപ്‍‌നങ്ങള്‍ സാക്ഷാത്കരിച്ച ബിഗ് ടിക്കറ്റ്, ഉപഭോക്താക്കളെ വീണ്ടും വിസ്‍മയിപ്പിക്കുന്നു. ജൂണില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന്  ഒരാള്‍ക്ക് പകരം മൂന്ന് കോടീശ്വരന്മാരെ തെരഞ്ഞെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. ബിഗ് ടിക്കറ്റിന്റെ എല്ലാ ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ സമ്മാനവും മറ്റൊരു നറുക്കെടുപ്പിലേക്ക് ഒരിക്കലും മാറ്റിവെയ്‍ക്കപ്പെടാറില്ല.  ഓരോ നറുക്കെടുപ്പിലും പ്രഖ്യാപിക്കപ്പെടുന്ന എല്ലാ സമ്മാനങ്ങളും വിജയികള്‍ക്ക് ഉറപ്പായും ലഭ്യമാവും.

ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന ‘ബിഗ് ടിക്കറ്റ് മൈറ്റി 20 മില്യന്‍’ നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹവും (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കും. ഇതിന് പുറമെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ഉപഭോക്താക്കളെ ഒരിക്കലും നിരാശപ്പെടുത്താത്ത ബിഗ് ടിക്കറ്റില്‍ നിന്ന് കൂടുതല്‍ വലിയ മികച്ച സമ്മാനങ്ങളാണ് ഇനി കാത്തിരിക്കുന്നത്. ജീവിതം മാറുന്നതിനൊപ്പം സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഉപഭോക്താക്കളെ പ്രാപ്‍തമാക്കുകയാണ് ബിഗ് ടിക്കറ്റ്. ക്യാഷ് പ്രൊമോഷനൊപ്പം 229-ാം സീരിസിലെ ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബിഎംഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ കാറും ജലൈ മൂന്നിന് വിജയിയെ കാത്തിരിക്കുന്നു.

ഈ മാസം മുഴുവന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടക്കുന്ന ആക്ടിവിറ്റികളുടെ ഭാഗമാകാന്‍ പേജുകള്‍ പിന്തുടരുയും നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുകയും വേണം. സോഷ്യല്‍ മീഡിയയിലൂടെയും നിരവധി സര്‍പ്രൈസുകള്‍ വരാനിരിക്കുന്നു. മൂല്യവര്‍ദ്ധിത നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ഡ്രീം നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് വില. ടിക്കറ്റുകള്‍ വാങ്ങാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റുകള്‍ വാങ്ങി ഈ മാസം കോടീശ്വരനവാനുള്ള അവസരമൊരുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here