പൂനെയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

0
606

പുണെ(മഹാരാഷ്ട്ര): കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍(പി.എം.സി.). വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. നാളെ മുതല്‍ ചുരുങ്ങിയത് ഒരാഴ്ചയ്ക്കത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അടുത്ത വെള്ളിയാഴ്ച അവലോകന യോഗം വിളിച്ചു ചേര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.എം.സിയുടെ ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ. ശവസംസ്‌കാരം, വിവാഹം എന്നിവ ഒഴികെ ഒരു പൊതുചടങ്ങുകളും അനുവദനീയമല്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തിന് 50 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയിടമാണ് പുണെ. വ്യാഴാഴ്ച പുണെയില്‍ 8,011 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പുണെയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷത്തോട് അടുത്തു. ബുധനാഴ്ചയും പുണെയില്‍ കോവിഡ് പുതുതായി സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായിരം കടന്നിരുന്നു. സ്വകാര്യ ആശുപത്രികള്‍ എണ്‍പതു ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി പുണെ മേയര്‍ മുരളീധര്‍ മൊഹോള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here