ബി.ജെ.പിക്ക് തിരിച്ചടി, വിജയം ഒരു സീറ്റില്‍മാത്രം; പുണെയിലും, നാഗ്പൂരിലും തോല്‍വി

0
170

മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ആറ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

ബി.ജെ.പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. നാഗ്പുര്‍, പുണെ എന്നീ സീറ്റുകളില്‍ ബി.ജെ.പിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കാരണം ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് നാഗ്പൂര്‍. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരി ആദ്യമായി സംസ്ഥാന മന്ത്രിസഭയിലെത്തുന്നത് നാഗ്പൂരില്‍ നിന്ന് നിയമസഭ കൗണ്‍സിലിലേക്ക് വിജയിച്ചാണ്.

പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ഔറംഗബാദ്, മറാത്ത് വാഡ സീറ്റുകളില്‍ എന്‍.സി.പിയും വിജയിച്ചു. ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.

വോട്ടുവിഹിതമുണ്ടെങ്കിലും ഒരുമിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി.- ശിവസേന സഖ്യത്തെ പരാജയപ്പെടുത്താനാകുന്നില്ല എന്നതാണ് ബി.ജെ.പി. ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here