ഭാര്യ ഉപേക്ഷിച്ച് പോയി; കരച്ചില്‍ നിര്‍ത്താതിരുന്ന നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ഭാര്യയെ അന്വേഷിച്ച് നടക്കുന്നതിനിടെ പോലീസിന്റെ പിടിയില്‍

0
423

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരി മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേസില്‍ 28-കാരനായ വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് അറസ്റ്റിലായത്.

സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് വാസുദേവ് ഗുപത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയത്. പിന്നാലെ ഇയാള്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. മകളുടെ കരച്ചില്‍ തടയാന്‍ കഴിയാതിരുന്ന ഗുപ്ത വ്യാഴാഴ്ച കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഗുപ്ത. വര്‍ഷങ്ങളായി ഖോദ കോളനിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. ഭാര്യ നോയിഡയിലെ ഒരു സ്പായിലാണ് ജോലി ചെയ്തിരുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ മൂന്ന് വയസുള്ള മകനേയും എടുത്ത് 20 ദിവസം മുമ്പ് വീടുവിട്ടുപോയി. നാലുവയസുകാരിയായ മകളെ ഗുപ്തയ്ക്കൊപ്പം നിര്‍ത്തുകയായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടി ദീര്‍ഘനേരം കരഞ്ഞു. കരച്ചില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഗുപ്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മകളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഭാര്യക്കായി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയില്‍ കറങ്ങവെയാണ് പോലീസിന്റെ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here