കോവിഡ് മഹാമാരിക്കിടെ നാട്ടിലെത്തുകയെന്ന ആശ്വാസവുമായി യാത്ര തിരിച്ച ഒരു മറ്റം മനുഷ്യ ജീവനുകളാണ് ഇന്ന് കരിപ്പൂരിൽ പൊലിഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തുകയെന്ന ലക്ഷ്യത്തിനിടെ കാലിടറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ ചിത്രം ഏവരെയും കണ്ണീരണിയിക്കുകയാണ്.
ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് ഫർഫു നാട്ടിലേക്ക് യാത്ര തിരിച്ചത്. പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, മകള്‍ ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കൾക്ക് വിവരം ലഭ്യമായിട്ടില്ല.
വർഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്