ഒരു മാസത്തിനിടെ രണ്ടു വട്ടം പാമ്പ് കടിച്ച യുവതി മരിച്ച സംഭവത്തിൽ ദൂരുഹത, എ.സി മുറിയ്ക്കുള്ളിൽ പാമ്പിനെ ഇട്ടത് ഭർത്താവോ സഹോദരനോ? ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

0
156

കൊല്ലം: അഞ്ചലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) മരിച്ചത്. ഈ മാസം ഏഴിന് ആയിരുന്നു ഉത്തരയുടെ മരണം. വീട്ടിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റതെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. എ.സി മുറിയിൽ ഉറങ്ങിക്കിടന്ന ഉത്തരയെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് ഭർത്താവിന് ബന്ധമുണ്ടെന്ന് ഉത്തരയുടെ മാതാപിതാക്കളും സഹോദരന് പങ്കുള്ളതായി ആരോപിച്ച് ഭർത്താവ് സൂരജും റൂറൽ എസ്.പിയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് എസ്.പി ഹരിശങ്കർ അറിയിച്ചു.

എ.സി മുറിയുടെ വാതിലും ജനാലകളും അടച്ചിരുന്നിട്ടും മുറിയിൽ പാമ്പ് കയറിയതെങ്ങിനെയെന്ന ചോദ്യം അന്നേ ഉണ്ടായിരുന്നു. അടൂർ പറക്കോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ വച്ച് മാർച്ച് മാസത്തിലും ഉത്തരയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അഞ്ചലിലെ വീട്ടിൽ കഴിയുമ്പോഴാണ് വീണ്ടും പാമ്പ് കടിയേറ്റത്. ഒന്നര മാസത്തിനുള്ളിൽ രണ്ടുതവണ പാമ്പ് കടിയേറ്റതും മരിക്കാനിടയായതും അന്ധവിശ്വാസങ്ങൾക്കും ഇടനൽകി. കിടപ്പ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അയൽക്കാർ അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. എന്നാൽ ഉത്തരയുടെ സ്വത്ത് കൈക്കലാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരുമായി ബന്ധപ്പെട്ട് പാമ്പിനെ മുറിയ്ക്കുള്ളിൽ ഇട്ടതാകുമെന്നാണ് ഇരു കൂട്ടരും ആരോപിക്കുന്നത്. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇരുകൂട്ടരും റൂറൽ എസ്.പിയെ സമീപിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഇത് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണവുമായി ബന്ധപ്പെട്ട കൂടൂതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. സൂരജിന് പാമ്പ് പിടുത്തക്കാരുമായി അടുത്ത ബന്ധമാണെന്ന് ഉത്തരയുടെ ബന്ധുക്കൾ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. ഉത്തരയ്ക്ക് കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നയാളാണെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വനാഥൻ-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് ഉത്തര. ധ്രുവ് ഏക മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here