സൊഹ്‌റാബുദ്ദീന്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് അമിത് ഷായാണെന്ന് സി.ബി.ഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

0
184

അഹമ്മദാബാദ്(www.mediavisionnews.in):: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.

പ്രത്യേക കോടതിക്കു മുമ്പാകെ സി.ഐ.ഒ സന്ദീപ് തംഗെയ്‌ഡെയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും അദ്ദേഹം പറയുന്നു.

‘ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായത് ഗൂഢാലോചന നടത്തിയത് പ്രധാനമായും അമിത് ഷാ, ഡി.ജി വന്‍സാര ( ഗുജറാത്ത് പൊലീസിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ), രാജ്കുമാര്‍ പാണ്ഡ്യന്‍ ( ഇന്റലിജന്‍സ് ബ്യൂറോ എസ്.പി) എന്നിവരാണെന്നാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അമിത് ഷായുള്‍പ്പെടെയുള്ള നാലുപേരെയും വിചാരണക്കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.

അന്ന് സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്ന തംഗെയ്‌ഡെയായിരുന്നു സൊഹ്‌റാബുദ്ദീന്‍ കേസില്‍ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. തുല്‍സി റാം കേസില്‍ പ്രധാന കുറ്റപത്രവും ഇദ്ദേഹമായിരുന്നു തയ്യാറാക്കിയത്.

അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും അദ്ദേഹത്തിന്റെ പാട്‌നറായിരുന്ന പ്രജാപതിയെയും വെടിവെപ്പിന് ഉപയോഗിക്കുകയായിരുന്നുവെന്ന നിഗമനത്തിലെത്താന്‍ തനിക്കു തെളിവുകളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കേസില്‍ അമിത് ഷായേയും രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിള്‍ വ്യാപാരിയായ വിമല്‍ പട്‌നിയേയും രാജസ്ഥാന്‍ മന്ത്രി ഗുലാബ്ചന്ദ്ര കതാരിയയേയും താന്‍ ചോദ്യം ചെയ്തിരുന്നെന്നും അദ്ദേഹം പറയുന്നു.

‘മൂന്നുപേരെയും കുറ്റക്കാരാക്കുന്ന ചില കാൈര്യങ്ങള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ ആ മൊഴികള്‍ കുറ്റപത്രത്തില്‍ ഫയല്‍ ചെയ്തില്ല.’ അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here