മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒളിച്ചുകളി അവസാനിപ്പിക്കണം.ബി.എം.മുസ്തഫ

0
211

ഉപ്പള:(www.mediavisionnews.in) പകർച്ചവ്യാധികളും മറ്റും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മംഗൽപാടി സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുങ്ങി നടക്കുകയും അധികാരികളെ ഉൾപ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗൽപാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എം.മുസ്തഫ ആരോപിച്ചു.നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി അന്വേഷിക്കുവാനും നടപടി എടുക്കാനും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്ഥലം സന്ദർശിക്കുവാൻ പോലും ഹെൽത്ത് ഇൻസ്പെക്ടർ കൂട്ടാക്കുന്നില്ല. ആശുപത്രിയുടെ മുന്നിൽ വരെ മാലിന്യങ്ങൾ കൊണ്ടു തള്ളുന്നത് നേരിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രവുമല്ല പ്രസിഡണ്ടും മറ്റു ജനപ്രതിനധികളും വിളിച്ചാൽ ഫോൺ എടുക്കുകയോ ബോർഡ് യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഹെൽത്ത് ഇൻസ്പെക്ടറുടെ ധിക്കാരപരമായ നടപടിയിൽ ഒരു വർഷം മുമ്പ് പഞ്ചായത്ത് ബോർഡ് യോഗം പ്രമേയം അവതരിപ്പിച്ച് ആരോഗ്യ മന്ത്രി ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയെ അപമാനിച്ചു വിട്ട സംഭവവും എച്ച്.ഐയുടെ അറിവോടെ തന്നെയാണെന്നും ആരോപിച്ചു.ഇദ്ധേഹത്തിനെതിരെ അടിയന്തിരമായും നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി,വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയതായും ബി.എം.മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here