അര്‍ജന്റീനയുടെ പരാജയത്തില്‍ ആത്മഹത്യകുറിപ്പെഴുതി വീടുവിട്ട ബിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തി

0
173

കോട്ടയം (www.mediavisionnews.in):ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് ദയനീയമായി പരാജയപ്പെട്ട ദുഃഖത്തില്‍ ആത്മഹത്യകുറിപ്പെഴുതി വച്ച ശേഷം കാണാതായ ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ സ്വദേശി ബിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറില്‍ ഇല്ലിക്കല്‍ പാലത്തിന് സമീപത്തായി കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ബന്ധുകളുമെല്ലാം പുഴയിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്‌ച്ച രാത്രി അര്‍ജന്റീനയടെ മത്സരം കഴിഞ്ഞ ശേഷം അസ്വസ്ഥനായി കാണപ്പെട്ട ഡിനു വെള്ളിയാഴ്‌ച്ച പുലര്‍ച്ചെയോടെയാണ് സ്വന്തം മുറിയില്‍ കുറിപ്പെഴുതി വച്ച ശേഷം വീട്ടില്‍ നിന്നും പോയത്.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് യുവാവിനെ കണ്ടെത്താന്‍ പൊലീസ് നായയെ വരുത്തിച്ച്‌ പരിശോധന നടത്തി. ഡിനുവിന്റെ വീട്ടില്‍ നിന്നും നായ സമീപത്തെ പുഴയോരത്ത് വന്നു നിന്നതോടെ യുവാവ് ആറ്റില്‍ ചാടിയിട്ടുണ്ടാവാം എന്ന നിഗമനത്തിലേക്ക് പൊലീസെത്തി. എന്നാല്‍ രണ്ട് ദിവസം തിരഞ്ഞിട്ടും ഡിനുവിനെ കണ്ടെത്താതെ വന്നതോടെ ഡിനു നാടുവിട്ടതാക്കാമെന്നും തിരിച്ചു വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് ഞായറാഴ്‌ച്ച രാവിലെ ഡിനുവിന്റെ മൃതദേഹം കണ്ടെടുത്തത്.

ക്രൊയേഷ്യയുമായുള്ള മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിയാണ് ആത്മഹത്യാ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.അത്തരത്തിലുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചതും. അര്‍ജന്റീന ആരാധകനായിരുന്നു ഡിനു. അതിലുപരി മെസ്സിയുടെ കടുത്ത ആരാധകനും. മെസ്സിയുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്ന ചെറു കുറിപ്പുകളും ഡിനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പത്ത് വര്‍ഷം മുമ്ബ് ഡിഗ്രി പരീക്ഷയില്‍ തോറ്റപ്പോഴും ഇതു പോലെ ഡിനു നാടുവിട്ടിരുന്നു. പരീക്ഷ പാസ്സായതിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്. ആത്മഹത്യ പ്രവണത മുമ്ബ് വെച്ചു പുലര്‍ത്തിയിരുന്ന യുവാവാണ് ഡിനു എന്ന തരത്തിലുള്ള മൊഴികളാണ് വീട്ടുകാരില്‍ നിന്നു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here