ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശി

0
242

കുമ്പള (www.mediavisionnews.in): നാല് ദിവസം മുമ്പ് ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ മിക്‌സി വില്‍പ്പന നടത്തിവരികയായിരുന്നു.

29ന് രാവിലെയാണ് ഷിറിയ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

യുവാവിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ കുമ്പളയിലെ മൊബൈല്‍ കടയില്‍ ഫോണ്‍ വില്‍പ്പന നടത്താന്‍ എത്തിയിരുന്നുവെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹത്തിന് സമീപം രണ്ട് ദിവസത്തോളമായി പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
ഫോണ്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എസ്.ഐ ഗോപാലന്‍, നാരായണന്‍, പ്രതീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുല്ലക്കരയിലെ മാധവന്റെ മകനാണ് സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here