കോഴിക്കോട്: കളമശ്ശേരി സ്ഫോടനത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തി എന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇത്തരം സംഭവങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേർത്ത് വെക്കുന്നത് അപകടകരമാണ്. ഈ പ്രസ്താവനകൾ ഉത്തരേന്ത്യയിൽ ഉൾപ്പടെ അനാവശ്യ പ്രചാരണങ്ങൾക്കിടയാക്കുമെന്നും കെ.എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്തിനാണ് ചർച്ച വഴിമാറിപ്പോവുന്നതെന്ന് അറിയില്ല....
കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊളളലേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി...
കൊച്ചി: കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാളെ രാവിലെ സെക്രട്ടറിയേറ്റില്‍ 10 മണിക്കാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷമാണ് യോഗം വിളിച്ചത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇന്ന് വൈകീട്ട്് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തും. അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്....
തൃശൂർ: കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരിൽ ഒരാൾ കീഴടങ്ങി. കൊച്ചി സ്വദേശിയായ വ്യക്തിയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. താനാണെന്ന് കളമശേരിയിൽ ബോംബ് വെച്ചതെന്ന് അറിയിച്ച് ഇയാൾ സ്‌റ്റേഷനിലെത്തുകയായിരുന്നു. ആളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തലസ്ഥാനത്ത് ട്രാഫിക് പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധനയുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ വർധിപ്പിച്ചു. നാളെ നടക്കാനിരിക്കുന്ന എൻ.ഡി.എയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ പരിശോധിക്കാൻ നിർദേശമുണ്ട്.
ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: കളമശ്ശേരിയിൽ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ (Improvised explosive divine) അവശിഷ്ടങ്ങൾ കണ്ടെത്തി.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും...
അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക.. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. ഇന്നലെ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള അതിരുകടന്ന സുരേഷ് ഗോപിയുടെ പെരുമാറ്റം.. അനുവാദമില്ലാതെ തന്‍റെ തോളില്‍ പിടിച്ചെന്നും എതിര്‍പ്പ് അറിയിച്ച് കൈ പിടിച്ചുമാറ്റിയപ്പോള്‍ ആവര്‍ത്തിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തുവന്നിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍...
കാസർകോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പിൽ നിർത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച് മതസ്പർധ വളർത്താൻ സംഘ്പരിവാർ ശ്രമം. ബുർഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസിൽ കയറാൻ മുസ്‌ലിം സ്ത്രീകൾ അനുവദിക്കില്ലെന്നാണ് വീഡിയോ പങ്കു വച്ച് ട്വിറ്ററിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ അല്ലാഹുവിന്റെ സ്വന്തം നാടെന്ന...
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കർമത്തിനെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ധന്നിപൂരിൽ മസ്ജിദിന് തറക്കല്ലിടണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ. അയോധ്യയിലെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് യൂണിറ്റ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നീ സംഘടനകളാണ് ആവശ്യമുന്നയിച്ചത്. ധന്നിപൂരിലെ സോഹവാൾ തെഹ്‌സിലിൽ മസ്ജിദിനനുവദിച്ചിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി തറക്കല്ലിടീൽ കർമം നിർവഹിക്കണമെന്നാണ് ആവശ്യം.
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ഹിന്ദുക്കളുടെ തീർഥാടനകേന്ദ്രം ഉദ്ഘാടനം...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്.
ഈ വർഷം ജനുവരിയിലാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. അന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റീ കാർപറ്റിങ് ജോലികൾ...
ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു.
ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു....