പൊന്നാനി(www.mediavisionnews.in): പൊന്നാനിയെന്ന പൊന്നാപുരം കോട്ട കാത്ത് മുസ്ലീം ലീഗ്. മൂന്നാംതവണ മത്സരത്തിനിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീറിന് ഹാട്രിക് വിജയം. എതിരാളിയായ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇ.ടി. പൊന്നാനിയില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫിന്റെ കൈവശമുള്ള നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇ.ടി. മുഹമ്മദ് ബഷീര്‍ ലീഡ്...
മലപ്പുറം(www.mediavisionnews.in): രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടി കൊണ്ടാണ് മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി ഒരിക്കല്‍ കൂടി അരിക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി, വിദ്യാര്‍ഥി നേതാവ് തുടങ്ങിയ വിശേഷണങ്ങളോടെ സിപിഎം രംഗത്തിറക്കിയ വി.പി.സാനുവിന് പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന കേരള രാഷ്ട്രീയത്തിലെ അതികായനെ ഒരു പോറല്‍പോലുമേല്‍പ്പിക്കാനായില്ല. മുന്‍ഗാമിയായ ഇ.അഹമ്മദ്...
കണ്ണൂര്‍(www.mediavisionnews.in): അക്ഷരാര്‍ഥത്തില്‍ ചരിത്ര വിജയമാണ് കണ്ണൂരില്‍ കെ. സുധാകരന്റേത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ. സുധാകരന്റേത്. ഇതിനു മുന്‍പ് മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ്...
തിരുവനന്തപുരം (www.mediavisionnews.in): കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ താരപ്രചാരകന്‍ വിഎസ് അച്യുതാനന്ദന്‍ മുന്നില്‍ നിന്ന് നയിക്കാത്തൊരു തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. വിഎസിന് പകരം മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍.ഡി.എഫിനെ നയിച്ചത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇക്കുറി പിണറായി വിജയനെ വിളിച്ചിരുന്നത് ‘ക്യാപ്റ്റന്‍’ എന്നായിരുന്നു.
വിഎസ്...
കണ്ണൂര്‍ (www.mediavisionnews.in): ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാമുള്ള സാധ്യതയെന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. രാഷ്ട്രീയ പാര്‍ട്ടികളും അണികളും തുടര്‍ച്ചയായി ഇവിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് കണ്ണൂര്‍ കളക്ടറുടെ കുറിപ്പ്.
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച്...
കോട്ടയം(www.mediavisionnews.in):പി സി ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ കല്ലേറ്.മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മുസ്ലീങ്ങളെ വംശീയമായി ആക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഫോണില്‍ കേശവന്‍ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവില്‍ പിസി ജോര്‍ജ് മുസ്ലിം...
മലപ്പുറം(www.mediavisionnews.in): എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച എംഇഎസിനെതിരെ മുസ്ലീം ലീഗ്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമായതിനാല്‍ സര്‍ക്കുലര്‍ പിൻവലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അറിയിച്ചു. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്‍റെ ഭാഗമാണെന്നും വിശ്വാസങ്ങളെ തടയാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും...
കോഴിക്കോട് (www.mediavisionnews.in): വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിനായി 22000 ത്തോളം പൊലീസുകാരെ നിയോഗിച്ചു.
അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചത്.അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ്...
ചേലക്കര(www.mediavisionnews.in): കാറിന്റെ പിന്നില്‍ പതിച്ച രേഖാചിത്രം അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പൊലീസ് പിടികൂടി.യഥാര്‍ത്ഥത്തില്‍ ചിത്രം അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെതായിരുന്നു.
മേഖലയിലെ പ്രവാസി കുടുംബത്തിലെ യുവാക്കളാണു കാറിന്റെ പിന്‍ ഗ്ലാസിലും നമ്പര്‍ പ്ലേറ്റിനു മുകളില്‍ ഡിക്കിയിലും ഷെയ്ഖിന്റെ പടം പതിച്ചത്. ഇവരുടെ മുതിര്‍ന്ന ബന്ധുക്കളിലൊരാള്‍...
കാസർഗോഡ്(www.mediavisionnews.in): കാസർഗോഡ് പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി. എഫ്‌ഐആറിൽ രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് വ്യക്തമാക്കിയ കേസ് പിന്നീട് വ്യക്തി വൈരാഗ്യം ആയതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് കാറിൽ നിന്നും ഫിംഗർ പ്രിന്റ് എടുത്തില്ലെന്നും ഹൈക്കോടതി ആരാഞ്ഞു.
കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് പ്രതികൾ കൊല്ലപ്പെട്ടവരെ...