കാസർകോട്: (www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി മധ്യസ്ഥ ശ്രമത്തിന് നേതൃത്വം നല്‍കുന്ന കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്ന ജീവനക്കാരില്‍ ഏറെയും മാനേജിംഗ് ഡയറക്ടരായ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുക്കളാണ്. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പുകള്‍ മറച്ചുവെക്കാനാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് ആക്ഷന്‍ കമ്മറ്റി അംഗവും സി.പി.എം നേതാവുമായ പി.സി സുബൈദ പറഞ്ഞു.
ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജര്‍ സൈനുദ്ധീന്‍ പൂക്കോയ തങ്ങളുടെ അടുത്ത ബന്ധുവാണ്. സൈനുദ്ധീന്റെ സഹോദരനാണ് പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചിരുന്ന മുസ്തഫ. പൂക്കോയ തങ്ങളുടെ മകനും സ്ഥാപനത്തില്‍ ഉയര്‍ന്ന പോസ്റ്റില്‍ ജീവനക്കാരനായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ആസ്തികള്‍ ഉപയോഗിച്ച് പുതിയ സംരംഭം ആരംഭിച്ചതായാണ് പരാതി. ഇത് മറച്ച് വെക്കാനാണ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചതെന്ന് മാഹിന്‍ ഹാജി പറഞ്ഞു.
ജീവനക്കാരില്‍ നിന്നും വിവരം ശേഖരിക്കുകയല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം നേതാവും ആക്ഷന്‍ കമ്മറ്റിയുടെ ഭാരവാഹിയുമായ പി.സി സുബൈദ പറഞ്ഞു.
മാനേജിംഗ് ഡയറക്ടറും അടുത്ത ബന്ധുക്കളായ ജീവനക്കാരും ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ആസ്തികള്‍ സ്വന്തം പേരില്‍ മറ്റ് സ്ഥലങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്. മധ്യസ്ഥ നീക്കത്തിലൂടെ ഇത് പരിഹരിക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.