സെൻസസ്, എൻ.പി.ആർ എന്നിവ ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ ആശങ്ക സംബന്ധിച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കോൺഗ്രസ് എം.പി ആനന്ദ് ശർമ അധ്യക്ഷനായ പാർലമെൻററി സമിതി അസംതൃപ്തി അറിയിച്ചിരുന്നു. രാജ്യസഭയിൽ ചൊവ്വാഴ്ച
ഇതിന്റെ നടപടി റിപ്പോർട്ടിലാണ് സർക്കാറിന്റെ മറുപടി. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതിനു പുറമെ സെൻസസ് 2021 ഒന്നാം ഘട്ടവും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും സർക്കാർ റിപ്പോർട്ട് പറയുന്നു.
അേത സമയം, ആധാർ വിവരങ്ങൾ വെച്ച് സെൻസസ്, എൻ.പി.ആർ എന്നിവ പുതുക്കുന്നത് സാമ്പത്തിക ചെലവ് ചുരുക്കുമെന്നും ഇതിലുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും പൗരന്മാരെ അല്ലാത്തവരിൽനിന്ന് വേർതിരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതിയിൽ ഉൾപെടെ നേരത്തെ നയം വ്യക്തമാക്കിയതാണ് കേന്ദ്രം. ആസാമിൽ 2019 ആഗസ്റ്റ് 31ന് അന്തിമ അംഗീകാരം നൽകിയ ദേശീയ പൗരത്വ പട്ടികയിൽ സംസ്ഥാനത്ത് സ്ഥിര താമസക്കാരായ 19 ലക്ഷം പൗരന്മാരെ പൗരന്മാരല്ലെന്ന് വിധിച്ചിരുന്നു. നടപടിക്കെതിരെ അപ്പീൽ പോകാൻ പോലും അനുവദിക്കാത്ത നിയമം ഉപയോഗിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. ഇതിനു പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പൂർത്തിയാക്കാൻ പ്രാഥമിക നടപടികൾ കേന്ദ്രം ആരംഭിക്കുകയും ചെയ്തു. പട്ടികക്ക് പുറത്തുള്ളവരെ പാർപ്പിക്കാനായി പ്രത്യേക ക്യാമ്പുകളുടെ നിർമാണം പല സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുമുണ്ട്.