സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ എഴുപത് ശതമാനം കിടക്കളും നിറഞ്ഞതായി ആരോഗ്യവകുപ്പ്. അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്നും നിര്‍ദേശം. കൂടുതല്‍ രോഗികളെ കണ്ടെത്തുന്ന തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്
രോഗവ്യാപനം രൂക്ഷമായ ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള കണക്കുകള്‍ ആണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കാസര്‍കോട്, വയനാട്. ആലപ്പുഴ ജില്ലകളിലെ സിഎഫ്എല്‍ടിസികളിലെ 80 ശതമാനത്തോളം ബെഡുകളും നിറഞ്ഞു. ചികിത്സാ സൌകര്യങ്ങളുടെ കുറവുള്ള വയനാട്ടില്‍ സിഎഫ്എല്‍ടിസികളിലെ 79% ബെഡുകളിലും രോഗികളായി. കാസര്‍കോട് 72 ശതമാനവും ആലപ്പുഴയില്‍ 70 ശതമാനവും നിറഞ്ഞിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിനായി സജ്ജരാകണമെന്നാണ് നിര്‍ദേശം.
കേസുകള്‍ ഇരട്ടിക്കുന്ന സമയത്തിലും മാറ്റം വന്നു. കാസര്‍കോട് 11 ദിവസത്തിനിടെയാണ് കേസുകള്‍ ഇരട്ടിയായത്. കോഴിക്കോടും മലപ്പുറത്തും 13 ദിവസത്തിനിടെ കേസുകള്‍ ഇരട്ടിച്ചു. തിരുവനന്തപുരത്ത് 14 ദിവസമാണ് കേസ് ഇരട്ടിയാകുന്നതിനുള്ള സമയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മാറ്റമുണ്ടായി.
ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷം. മലപ്പുറത്ത് 10.3 ശതമാനവും കാസര്‍കോട് 10.1 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്ത് 9.2ശതമാനമായിട്ടുണ്ട്. പരിശോധന വര്‍ദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്കാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.