ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം വിവാഹം കഴിച്ച് ജീവിക്കാന്‍ വീട് വിട്ടിറങ്ങിയ ടിക് ടോക് താരത്തെ കസ്റ്റഡിയിലെടുത്ത് കുടുംബത്തോടൊപ്പം പറഞ്ഞുവിട്ടു. കാമുകനൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ട 18കാരിയായ യുവതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാമുകി പൊലീസ് പിടിയിലായതോടെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തില്‍ നിന്നും കാമുകന്‍ വാക്കു മാറിയതോടെയാണ് യുവതിയെ കുടുംബത്തോടൊപ്പം പറഞ്ഞയച്ചത്. മണിക്കൂറുകള്‍ നീണ്ട കൗണ്‍സിലിങ്ങിന് ശേഷമാണ് വിദ്യാര്‍ഥിനി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സന്നദ്ധമായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് അത്യന്തം നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമായത്. കോട്ടയത്തെ കോളേജില്‍ മൈക്രോബയോളജി ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി മൂന്നു മാസം മുമ്പാണ് ഇൻസ്റ്റാഗ്രാമിലൂടെ ബെംഗളൂരുവിലുള്ള കാമുകനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ വിദ്യാര്‍ഥിനി വിവാഹത്തിന് നിര്‍ബന്ധിക്കുകയും കാമുകന്‍ ബെംഗളൂരുവിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാവശ്യമായ ഓണ്‍ലൈന്‍ ടിക്കറ്റ് അടക്കം കാമുകന്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നു. ഇടുക്കി ജില്ലക്കാരിയായ പെണ്‍കുട്ടി മൂവാറ്റുപുഴയിലെ അമ്മ വീട്ടില്‍ നിന്നാണ് കാമുകനെ തിരഞ്ഞ് ഇറങ്ങിയത്. ബെംഗളൂരുവില്‍ എത്താന്‍ വേണ്ടി ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെയും പെണ്‍കുട്ടി ഒപ്പം കൂട്ടിയിരുന്നു. ഈ സുഹൃത്ത് വഴി പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു. രാത്രി കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുകയും ശനിയാഴ്ച്ച രാവിലെ ഫേസ്ബുക്ക് സുഹൃത്തായ ഓട്ടോ ഡ്രൈവറെത്തി വിമാനത്താവളത്തിലേക്ക് കൂട്ടികൊണ്ടുപോകും വഴിയാണ് കാലടി പൊലീസിന്‍റെ പിടിയിലാകുന്നത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സുഹൃത്തും പിടിയിലാകുന്നത്.
ശേഷം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ വിദ്യാർഥിനി തയാറായില്ല. മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷം കാമുകനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഇയാൾ വിവാഹത്തിനു തയാറല്ലെന്നും വിദ്യാർഥിനിയെ അറിയില്ലെന്നും അറിയിച്ചത്. കാമുകനെ പൊലീസ് വിളിച്ചത് സ്പീക്കര്‍ ഫോണിലൂടെ പെണ്‍കുട്ടിയെ കേള്‍പ്പിച്ചതോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തയ്യാറായത്.