‘അബ്ദുള്ളക്കുട്ടി മത്സരിച്ചത് കൊണ്ട് മുസ്‌ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല’; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സാധ്യതയെ ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം

0
264

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി വരാനുള്ള സാധ്യത ആദ്യമേ തള്ളി ബി.ജെ.പി പ്രാദേശിക നേതൃത്വം. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി രംഗത്തെത്തിയത്.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കും. അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ത്ഥിയായതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്‌ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും സതീഷ് ചന്ദ് ഭണ്ഡാരി പറഞ്ഞു. കേരള കൗമുദിയോടാണ് സതീഷ് ചന്ദ് ഭണ്ഡാരിയുടെ പ്രതികരണം.

കെ സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാര്‍ത്ഥിയായി വരിക എന്ന് ഇപ്പോള്‍ അറിയില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി പറയുന്നു. മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും മണ്ഡലം ബി.ജെ.പിയെ കൈവിട്ടുവെന്ന് അര്‍ത്ഥമില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ അതെല്ലാം മാറിമറിയും. യു.ഡി.എഫിന് ലഭിച്ച് 5000 വോട്ടുകള്‍ എന്‍.ഡി.എയ്ക്ക് ലഭിക്കും. സി.പി.ഐ.എം തോല്‍ക്കണം എന്ന് കരുതി രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്തവരും കേന്ദ്രത്തില്‍ രാഹുല്‍ വരുമെന്ന് കരുതി വോട്ട് നല്‍കിയവരും ഉപതെരഞ്ഞെടുപ്പില്‍ മറിച്ചുകുത്തും. യു.ഡി.എഫിന്റെ 11,000 വോട്ട് ബി.ജെ.പി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ് ഭണ്ഡാരി അവകാശപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here